കാസർകോട്: കിഴൂരിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കിട്ടി. കസബ കടപ്പുറത്ത് നിന്ന് മീൻപിടിക്കാൻ പോയ പ്രദേശവാസികളായ ശശിധരന്റെ മകൻ സന്ദീപ് (29), അമ്പാടികടവന്റെ മകൻ രതീശൻ (33), ഷൺമുഖന്റെ മകൻ കാർത്തിക് (22) എന്നിവരാണ് മരിച്ചത്.
കോട്ടിക്കുളം ഭാഗത്തുനിന്നാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയാണ് ഇവരുടെ ഫൈബർ വള്ളം തിരമാലയിൽപെട്ട് തകർന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന നാലുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. കാസർകോട് ഹാർബറിന് സമീപത്തെ പുലിമുട്ടിനടുത്തായി കടലിൽ ചുഴി രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |