കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ ഐ എ രജിസ്റ്റർ ചെയ്‌ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻ ഐ എ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് സ്വപ്‌നയുടെ നീക്കം. തനിക്കെതിരായ യു എ പി എ കേസ് നിലനിൽക്കില്ലെന്നും സ്വർണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്‌ന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
2020 ജൂലായ് അഞ്ചിനായിരുന്നു കേരളത്തെയാകെ പിടിച്ചുകുലുക്കി നയതന്ത്ര ചാനൽ വഴി യു എ ഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പി ആർ ഒ സരിത്ത് ആദ്യം അറസ്റ്റിലായി. സരിത്തിന്‍റെ മൊഴി സ്വപ്‌നയുടെ പങ്കിലേക്ക് അന്വേഷണമെത്തിച്ചു. പിന്നാലെ ജൂലായ് 12നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവരെ നാടകീയമായി ബംഗളൂരുവിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |