റിയാദ്: സൗദിയിൽ നിയമം, ഡ്രൈവിംഗ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എൻജിനിയറിംഗ് എന്നീ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജ്ഹി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. 40,000 തൊഴിലുകളിൽ സ്വദേശികളെ തന്നെ നിയമിക്കുക എന്നതാണ് മുഖ്യ അജണ്ട. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കി വരുന്ന സ്വദേശിവത്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ, ഇതുവഴി പ്രവാസികൾക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ജനറൽ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2020ന്റെ നാലാം പാദത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു. എന്നാൽ, ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിൽ 11.7 ശതമാനായി തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഈ കാലയളവിൽ സ്വദേശി യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനത്തിൽ നിന്ന് 3.7 ശതമാനമായും, യുവതികളുടെ തൊഴിലില്ലായ്മ നിരക്ക് 20.2 ശതമാനത്തിൽ നിന്ന് 16.1 ശതമാനമായും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |