കോഴിക്കോട്: ഈ വർഷവും സ്കൂൾ തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ സ്കൂൾ ബസുകളുടെ കാര്യം കട്ടപ്പൊക. മാസങ്ങളായി മഴയും വെയിലുമേറ്റ് കിടക്കുന്ന പല ബസുകളും തുരുമ്പെടുത്തു കഴിഞ്ഞു. ചിലത് സ്റ്റാർട്ടാകുന്നുമില്ല. നിരത്തിലിറക്കണമെങ്കിൽ ബാറ്ററിയും ടയറുകളും വരെ മാറ്റേണ്ടിവരും. അതിന് വലിയൊരു തുക വേണം. സ്കൂൾ പി.ടി.എകളാണ് ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും ജീവനക്കാർക്ക് വേതനം നൽകുന്നതും. എന്നാൽ കൊവിഡ് പ്രതിസന്ധിയും പരിമിതമായ ഫണ്ടും ബസുകൾ പണിതീർത്ത് പുറത്തിറക്കുന്നതിന് തടസമാകും. ടാക്സ് , ഇൻഷ്വറൻസ് തുടങ്ങിയ ചെലവുകൾ വേറെയും കാണണം. സ്കൂൾ അടച്ചതിനാൽ പി.ടി.എ ഫണ്ടും കാലിയായി.
വളയം പിടിച്ചവർ മറ്റ് തൊഴിൽ തേടി
ജില്ലയിൽ നൂറുകണക്കിന് എയ്ഡഡ് - അൺ എയ്ഡഡ് സ്കൂൾ ബസ് ഡ്രൈവർമാരാണുളളത്. പലരും പത്തും ഇരുപതും വർഷമായി വളയം പിടിക്കുന്നവർ. കൊവിഡ് കാല ജീവിതം പ്രതിസന്ധിയിലായതോടെ ജീവനക്കാരെല്ലാം മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. ചിലർ ഓട്ടോ-ടാക്സി ഡ്രൈവർമാരായി. മറ്റുചിലർ നിർമ്മാണ തൊഴിലാളികളായി. എയ്ഡഡ് സ്കൂൾ ബസ് ജീവനക്കാർക്ക് ക്ഷേമനിധി ആനുകൂല്യം ആശ്വാസമാണെങ്കിലും അൺ എയ്ഡഡ് മേഖലയിൽ അതുമില്ല.
40 വർഷമായി ആംഗ്ലോ ഇന്ത്യൻസ്, സെന്റ് ജോസഫ്സ് സ്കൂളുകളിലെ കുട്ടികൾക്കായി ഓടുന്നു. അഞ്ച് ബസുകൾ ഉണ്ട്. എല്ലാം ഇനി പണിതീർത്തേ ഇറക്കാൻ പറ്റൂ. അച്ഛൻ നടത്തിയിരുന്ന മസാല കടയിൽ നിന്നുളള വരുമാനം ഉപയോഗിച്ചാണ് ഇപ്പോഴത്തെ ജീവിതം.
മുരുകേശൻ, ബാലകൃഷ്ണ ട്രാവൽസ്, പന്തീരങ്കാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |