കണ്ണൂർ: ആദിവാസി മേഖലകളിൽ ലെെബ്രറി സംവിധാനങ്ങൾ ഒരുക്കുമെന്ന് ഡോ.വി.ശിവദാസൻ എം.പി പറഞ്ഞു.കണ്ണൂർ പ്രസ്ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലെെബ്രറി കൗൺസിലുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി പെട്രോളിയം കമ്പനികൾക്ക് സഹായം നൽകി വരികയാണ് കേന്ദ്ര സർക്കാർ.കോടികളാണ് പെട്രോളിയം കമ്പനികൾ കൊള്ളയടിക്കുന്നത്.ഇന്ധന വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഇതുമായി ബന്ധപ്പെട്ട കമ്മിറ്റിയിൽ അറിയിച്ചിട്ടുണ്ട്.ശക്തമായ പ്രതിഷധം തുടർന്നും സംഘടിപ്പിക്കും.
ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. കാർഷിക-വിദ്യാഭ്യാസ മേഖലയിലെ അവകാശങ്ങൾ എടുത്തുകളഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ 32 അംഗൻവാടികൾ അടച്ച് പൂട്ടി.ഭക്ഷണത്തിന്റെ മെനുവിൽ പോലും അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് മാറ്റം വരുത്തി.പാർലിമെന്ററി ഇൻസ്റ്റിറ്റ്യൂഷനുകൾ ഇല്ലാതാക്കുകയാണ് ബി.ജെ.പി ആർ.എസ്.എസ് ശ്രമം.കേന്ദ്ര സർവകലാശാലയിൽ വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് പകരം പൊലീസ് സ്റ്റഷനുകൾ പ്രവർത്തിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.ജനാധിപത്യം ഇല്ലാതാക്കുകയെന്നതാണ് ബി.ജെ.പി, ആർ.എസ്.എസ് അജൻഡ.സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |