കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം പ്രതിയായ സ്വപ്ന നൽകിയ ജാമ്യാപേക്ഷ രണ്ട് തവണ എറണാകുളത്തെ എൻ.ഐ.എ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിയും, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സ്വർണം കടത്തിയത് സാമ്പത്തിക തീവ്രവാദമാണെന്ന് എൻ.ഐ.എയും കേസെടുത്തിരുന്നു. കസ്റ്റംസിന്റെയും ഇ.ഡിയുടെയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ചിട്ടും എൻ.ഐ.എയുടെ കേസിൽ ജാമ്യം നിഷേധിച്ചെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |