കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഒന്നും രണ്ടും പ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത് എന്നിവരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ സി.ബി.ഐയുടെ വിശദീകരണം ഇന്നു നൽകുമെന്നും അതിനുശേഷം ഹർജി പരിഗണിക്കണമെന്നും ഇന്നലെ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് അശോക് മേനോൻ ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയത്.
നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ തങ്ങൾക്ക് പങ്കില്ലെന്നും റോയും ഐ.ബിയുമടക്കമുള്ളവർ ഇടപെട്ടതിനെത്തുടർന്നാണ് അറസ്റ്റുണ്ടായതെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. അന്ന് ഐ.ജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇക്കാലയളവിൽ നമ്പി നാരായണനെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |