ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ആകെയുള്ളതിന്റെ 60 ശതമാനം വരെ ആഭ്യന്തര വിമാന സർവീസുകൾ നടത്താൻ സിവിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകി. ജൂലായ് 31വരെ 60 ശതമാനം സർവീസുകൾ നടത്താമെന്ന് ഉത്തരവിൽ പറയുന്നു. രണ്ടാം തരംഗത്തിൽ കൊവിഡ് കേസുകൾ കൂടിയതിനെ തുടർന്ന് 50ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഒപ്പം ആഭ്യന്തര വിമാനക്കൂലിയിൽ 14ശതമാനം വർദ്ധനയും വരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |