തിരുവനന്തപുരം: സുപ്രീംകോടതിയിൽ അഭിഭാഷകൻ, കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. കോടതിയിൽ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ ദുരുദ്ദേശമാണെന്നും ഇടതുമുന്നണിയിൽ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.
കെ എം മാണി അനുഭവസമ്പത്തുളള രാഷ്‌ട്രീയ നേതാവാണ്. യു ഡി എഫിനെതിരായാണ് ബാർക്കോഴ സമരം നടന്നത്. ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണം നടന്ന് കെ എം മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്ന് കണ്ടെത്തിയതാണ്. യു ഡി എഫിനെ തളളിയാണ് കേരള കോൺഗ്രസ് എൽ ഡി എഫിൽ എത്തിയത്.
അന്ന് കേരളത്തിലെ യു ഡി എഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യു ഡി എഫിനെതിരായ സമരമായി വേണം കാണാന്‍. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ദ്ധരുണ്ടെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
അതേസമയം, സര്‍ക്കാര്‍ നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സി പി എമ്മിനെ അതൃപ്‌തി അറിയിച്ചതായാണ് സൂചന. ജോസ് കെ മാണി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്‌തശേഷം അഭിപ്രായം പറയാമെന്നാണ് കേരള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |