SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 PM IST

സിദ്ദിഖ് കാപ്പന് ജാമ്യമില്ല, പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി

siddique-kappan

ന്യൂഡൽഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തർപ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

എട്ടു മാസത്തിലേറെയായി സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കാപ്പന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ച അഡീഷണൽ സെഷൻസ് ജഡ്ജി അനിൽ കുമാർ പാണ്ഡെ ജാമ്യാപേക്ഷ തളളുകയായിതരുന്നു.

ഉത്തര്‍പ്രദേശിലെ ഹാത്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്റസിലേക്ക് പോകുകയായിരുന്ന സിദ്ദിഖ് കാപ്പൻ അടക്കം നാല് പേരാണ് അറസ്റ്റിലായത്. കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്നും സി.എ.എ, എൻ.ആർ.സി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIDDIQUE KAPPAN, BAIL, UAPA, KERALA JOURNALIST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.