കാസർകോട്: നിയമസഭ കൈയാങ്കളിക്കേസിൽ പിണറായി സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതിയിൽ നിന്നും ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാസർകോട് നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുമുതൽ നശിപ്പിച്ച കേസ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ പോയി പിണറായി നാണംകെട്ടു. കെ.എം. മാണിയെക്കുറിച്ച് ഈ സർക്കാർ കോടതിയിൽ പറഞ്ഞത് ഒന്നാംതരം അഴിമതിക്കാരനാണെന്നാണ്. എന്നിട്ട് അവരുമായി ചേർന്ന് ഭരിക്കുകയാണ്. നേരും നെറിയുമില്ലാത്ത സർക്കാരാണിത്. അഴിമതിക്കെതിരെ നടത്തിയ സമരങ്ങളെ തള്ളിപ്പറഞ്ഞ് അവർക്കൊപ്പം കൂടുക എന്നതാണ് സി.പി.എമ്മിന്റെ ലൈൻ.
സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ഒ.രാജഗോപാൽ, അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് ജില്ലാപ്രസിഡന്റ് കെ.ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |