SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 AM IST

ദുബായിൽ നിന്നു വന്നു, പൊന്നണിഞ്ഞ കണ്ണൻ,​ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിസ്മയത്തോടെ ഭക്തർ

sree

കൊല്ലം: ദുബായിൽ നിന്ന് കടൽ കടന്നുവന്ന ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങളുടെ ചിത്രങ്ങളിലെ ആഭരണങ്ങൾക്ക് അമൂല്യ ലോഹത്തിന്റെ തിളക്കം ! തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാലമ്പലത്തിൽ ഗ്ലാസിട്ട് സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങൾ ഭക്ത‌ർക്ക് വിസ്മയമാകുന്നു. ചിത്രത്തിലെ ആഭരണങ്ങളെല്ലാം സ്വർണമാണെന്നാണ് കരുതുന്നത്. നിറയെ കല്ലുകളും പതിച്ചിട്ടുണ്ട്. പരിശോധന നടത്തിയിട്ടില്ല.

ദുബായിലെ ഇറാനി, തഴവ മോഹനാലയത്തിൽ മോഹൻകുമാറിന് സമ്മാനിച്ച ഓയിൽ പെയിന്റിംഗുകൾ ഭക്തനായ അദ്ദേഹം ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നു.

തൈര് മോഷ്ടിക്കുന്ന കണ്ണനും യശോദ ഉരലിൽ ബന്ധിച്ച കണ്ണനും ബലഭദ്രസ്വാമിക്ക് ഭക്ഷണം നൽകുന്ന കണ്ണനുമാണ് ചിത്രങ്ങളിൽ. ഇതിൽ കണ്ണന്റെ തളയും വളയും അരപ്പട്ടയും ഓടക്കുഴലും മറ്റ് ആഭരണങ്ങളുമെല്ലാം ലോഹത്തിൽ നിർമ്മിച്ച് ചിത്രത്തിൽ പതിച്ചിരിക്കയാണ്. ഇറാനിയും മോഹൻകുമാറും ഇത് ശ്രദ്ധിച്ചിരുന്നില്ല. ദുബായിലെ വീട്ടിൽ പണ്ടെന്നോ താമസിച്ച ഒരു ഗുജറാത്തി വ്യാപാരിയുടേതാണ് പെയിന്റിംഗുകളെന്ന് കരുതുന്നു. അയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ക്ഷേത്രത്തിൽ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളെല്ലാം വില കൂടിയ ലോഹമാണെന്ന് വ്യക്തമായത്.

സമ്പന്നരുടെ വില്ല

ദുബായിൽ സമ്പന്നർ തങ്ങുന്ന എമിറേറ്റ്സ് ഹില്ലിലെ ഒരു വില്ലയിലെ ഒഴിഞ്ഞ മുറിയിൽ സൂക്ഷിച്ചിരുന്നതാണ് ചിത്രങ്ങൾ. ഈ വില്ല അഞ്ചുവർഷം മുമ്പ് മറ്റൊരാളിൽ നിന്ന് ഇറാനി വാങ്ങിയതാണ്. ഇവിടെ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ മോഹൻകുമാർ ഹിന്ദുമത വിശ്വാസിയാണെന്നറിഞ്ഞ ഇറാനി മുറിതുറന്ന് കാണിച്ചു. രണ്ടു മുതൽ നാലു മീറ്റർ വരെ നീളമുള്ള കാൻവാസുകളിൽ ഭാരതീയ പുരാണ സന്ദർഭങ്ങൾ പ്രമേയമാക്കിയ നാല് ഓയിൽ പെയിന്റിംഗുകൾ.

എല്ലാം എടുത്തുകൊള്ളാൻപറഞ്ഞെങ്കിലും ശ്രീകൃഷ്ണന്റെ ബാല്യകാല ലീലകളുടെ ചിത്രം മാത്രം ദുബായിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ മോഹൻകുമാർ പെയിന്റിംഗുകളുടെ ഫോട്ടോ തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി മുൻ പ്രസിഡന്റ് അനിൽകുമാറിനെ കാണിച്ചു. തുടർന്നാണ് ക്ഷേത്രത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.

ദുബായിലേക്ക് മടങ്ങിയ മോഹൻകുമാർ ഇറാനിയെ സമീപിച്ച് ബലഭദ്ര സ്വാമിക്ക് ശ്രീകൃഷ്ണൻ ഭക്ഷണം നൽകുന്ന ചിത്രം കൂടി ചോദിച്ചുവാങ്ങി. രണ്ടു ചിത്രങ്ങളും 55 ദിവസം കൊണ്ടാണ് കപ്പലിൽ കൊച്ചിയിലെത്തിയത് സൂര്യഭഗവാന്റെയും കാളിയമർദ്ദനത്തിന്റെയും അമൂല്യ ചിത്രങ്ങൾ ഇറാനിയുടെ വീട്ടിലുണ്ട്.

''

ചിത്രത്തിൽ വില കൂടിയ ലോഹവും കല്ലുകളും ഉള്ളതിനാൽ സുരക്ഷിതമായാണ് നാലമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്നത്.

ജി.കെ. അനിൽകുമാർ

ഉപദേശക സമിതി മുൻ പ്രസിഡന്റ്

തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BKANNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.