കൊച്ചി: ഇന്ത്യയ്ക്കുവേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അബുദാബി ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകൻ ഷിഹാനി മീരാ സാഹിബ് ജമാൽ മുഹമ്മദിനെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷഹ്ബാനത്ത് ബീവി നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. അബുദാബിയിൽ 2005 മുതൽ ജോലി ചെയ്യുന്ന ഷിഹാനിയെ 2015 ആഗസ്റ്റ് 25 നാണ് അറസ്റ്റ് ചെയ്തത്. ചാരപ്പണി ചെയ്തെന്ന് ആരോപിച്ച് മകനെ ക്രൂരമായി പീഡിപ്പിച്ചെന്നും അവിടെയുള്ള ഭാര്യയ്ക്കും ബന്ധുക്കൾക്കും ഷിഹാനിയെ കാണാനോ നിയമസഹായം ലഭ്യമാക്കാനോ അനുമതി കിട്ടിയില്ലെന്നും ഹർജിക്കാരി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |