ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വീടിന് സമീപംജൂൺ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി.
ബോബ് സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യ പിന്തുണ നൽകുന്ന ഭീകരരാണെന്നും ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പാക് പ്രസിഡന്റ് ആരിഫ് ആൽവി കൂട്ടിച്ചേർത്തു. പാകിസ്ഥാനെതിരായി തീവ്രവാദികൾക്ക് പരിശീലനത്തിനും സാമ്പത്തിക സഹായത്തിനുമായി അഫ്ഗാനിസ്ഥാനെ ഇന്ത്യ ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണവുമായാണ് പാകിസ്ഥാൻ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഭീകരാക്രമണ നീക്കങ്ങളുടെ തുടർച്ചയാണ് ലാഹോറിലെ സ്‌ഫോടനമെന്നും ഇതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധമുയരണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഭാഗമായ ഉദ്യോഗസ്ഥനാണെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫും ആരോപിച്ചു. സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് തെളിയിക്കുന്ന സാമ്പത്തിക രേഖകളും ടെലിഫോൺ റെക്കാഡുകളും ലഭിച്ചിട്ടുണ്ടെന്ന് മൊയീദ് യൂസഫ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |