തൃശൂർ: ഫാദർ സ്റ്റാൻ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച്, യു.എ.പി.എ കേസുകളിൽ അറസ്റ്റിലായ രൂപേഷ് ഉൾപ്പെടെയുള്ള തടവുകാർ വിയ്യൂർ ജയിലിൽ നിരാഹാരമനുഷ്ഠിച്ച് പ്രതിഷേധിച്ചു. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കോടതി ഒരു നിമിഷം മൗനം ആചരിക്കണമെന്ന രൂപേഷിന്റെ അപേക്ഷ തള്ളി. തുടർന്നാണ് രാജീവൻ, രാജൻ, ധനീഷ് എന്നിവർക്കൊപ്പം നിരാഹാരമനുഷ്ഠിച്ചത്. 1972ൽ ചാരുംമജുംദാർ മരിച്ചപ്പോൾ കോടതികൾ മൗനം ആചരിച്ച് ആദരവ് പ്രകടിപ്പിച്ച കാര്യം അപേക്ഷയിൽ രൂപേഷ് ചൂണ്ടിക്കാണിച്ചിരുന്നു. ആവശ്യം നിരസിച്ച കോടതി രൂപേഷിന് മൗനമാചരിക്കാമെന്ന് വ്യക്തമാക്കി.
എൻ.ഐ.എ കോടതിയിൽ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു വിചാരണ. രൂപേഷ് വിചാരണ നടപടികളിൽ പങ്കുകൊണ്ടു. വയനാട് വെള്ളമുണ്ടയിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് വിചാരണ ആരംഭിച്ചത്. രൂപേഷിനെതിരെ എൻ.ഐ.എ ചുമത്തിയിരിക്കുന്ന ഏക കേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |