ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്‌ക്ക് നടക്കും. രാഷ്‌ട്രപതി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേർക്ക് മാത്രമായിരിക്കും പ്രവേശനം. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും.
ആറ് ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടവരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നേരിട്ടു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് നേതാക്കള്‍ നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു.
പട്ടികയിലുള്ള ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. ബി ജെ പി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയതോടെ ഇവരും മന്ത്രിമാരാവുമെന്ന് വ്യക്തമായിട്ടുണ്ട്.
ലോക് ജനശക്തി പാർട്ടിയിൽ നിന്ന് പശുപതി പരസിനും അപ്‌നാ ദളിൽ നിന്ന് അനുപ്രിയ പട്ടേലും, നിഷാദ് പാർട്ടിയുടെ സഞ്ജയ് നിഷാദും മന്ത്രിസഭയിലെത്തും. വി മുരളീധരന് ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് നിലനിർത്തും.
പുന:സംഘടനയുടെ ഭാഗമായി സഹകരണ മന്ത്രാലയം രൂപീകരിച്ചു. രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനുമാണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |