കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും നേരത്തെ അടയ്ക്കുന്നതിനാൽ പട്ടിണിയിലാകുന്നത് ദീർഘദൂര യാത്രക്കാരും ഡ്രൈവർമാരും. രാവിലെ ഏഴു മുതൽ രാത്രി 7.30 വരെയാണ് ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണത്തിനും ഉച്ചയൂണിനും പ്രാധാന്യം കെടുത്താണ് തുറക്കുന്നത്. ഭക്ഷണം മിച്ചം വരുന്നത് തീർന്നാലുടൻ പലരും ഷട്ടറിടുകയാണ്. രാത്രിയിൽ അനുവദിച്ച സമയം വരെ ഭക്ഷണം നൽകുന്നത് ചുരുക്കം ചില ഹോട്ടലുകൾ മാത്രം. പാർസലും, ഹോം ഡെലിവറിയും മാത്രമായതിനാൽ പല ഹോട്ടലുകളും പ്രവർത്തിക്കാത്ത സ്ഥിതിയുമുണ്ട്.
ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ രാത്രി യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ദീർഘദൂര ബസുകൾ സർവീസ് ആരംഭിച്ചു കഴിഞ്ഞു. ബസ്‌സ്റ്റാൻഡുകൾക്ക് സമീപവും റെയിൽവേ സ്റ്റേഷനുകൾക്ക് സമീപവും ഭക്ഷമോ വെള്ളമോ ചായയോ വിൽക്കുന്ന കടകളൊന്നും രാത്രി ഏഴിനു ശേഷം കാണാനില്ല. നേരത്തെ ഹോട്ടലുകളേക്കാൾ രാത്രി യാത്രക്കാർ ആശ്രയിച്ചിരുന്നത് തട്ടുകടകളെയായിരുന്നു. എന്നാൽ കൊവിഡിന്റെ വരവോടെ തട്ടുകളെല്ലാം അടച്ചുപൂട്ടി. ഇളവുകൾക്ക് മുമ്പ് വരെ സന്നദ്ധ സംഘടനകളും മറ്റും രാത്രിയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു. പലയിടത്തും അതും നിലച്ചു.
ഭക്ഷണശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നും അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകണമെന്നുമുളള ആവശ്യം ശക്തമാവുകയാണ്.
.
'' ഹോട്ടലുകൾ രാത്രി നേരത്തെ അടയ്ക്കുന്നത് വലിയ പ്രയാസമായിട്ടുണ്ട്. വെള്ളം പോലും വാങ്ങാൻ കഴിയുന്നില്ല. ബിസ്ക്കറ്റും ബ്രഡും കരുതി വെയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
കെ.ടി സുനിൽ, കെ.എസ്.ആർ.ടി.സി ബസ് ഡ്രെെവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |