കോട്ടയം : മദ്യശാലകൾക്ക് മുന്നിൽ സാമൂഹ്യഅകലം പാലിക്കാത്ത നീണ്ട ക്യൂ കൊവിഡ് വ്യാപനത്തിന് കാരണമാകില്ലേ ? ആഘോഷചടങ്ങുകളിൽ മാത്രം ഇരുപതുപേരിൽ കൂടിയാൽ കൊവിഡ് പടരുമോ ? ഞങ്ങളെ മാത്രം എന്തിന് മാറ്റി നിറുത്തുന്നു. രണ്ടു വർഷത്തോളമായി ജീവിതം വഴിമുട്ടിയ കാറ്ററിംഗ് മേഖലയിലുള്ളവരുടേതാണ് ഈ ചോദ്യം. കാറ്ററിംഗ് ജോലിചെയ്യുന്നവർ സംസ്ഥാനത്ത് നാലു ലക്ഷത്തോളമുണ്ട്. വർഷത്തിൽ നാലുമാസത്തിൽ കൂടുതൽ സീസണുമില്ല. ഇതിനിടയിലാണ് കൊവിഡിന്റെ പേരിലെ നിയന്ത്രണം മേഖലയെ പൂർണമായും തകർത്തത്. വിവാഹത്തിന് 20 പേർക്കാണ് അനുമതിയെങ്കിലും ഭക്ഷണം തയ്യാറാക്കുന്നതിന് രണ്ടുദിവസത്തെ പണി വേണം. ഒരാൾക്ക് 2000 രൂപ കൂലി നൽകണം.
പരിപാടി കുറഞ്ഞതോടെ ആഹാരസാധനങ്ങൾ തയ്യാറാക്കുന്ന അലുമിനിയം പാത്രങ്ങൾക്ക് തുളവീണു. മിക്സി, ഗ്രൈൻഡർ അടക്കം അടുക്കള ഉപയോഗ സാധനങ്ങൾ കേടായി. ജനറേററർ കേടായി, കാരിയർ വാഹനങ്ങളും നശിച്ചു. സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗൺ വാടക ഇതിന് പുറമെയാണ്. ആഘോഷ പരിപാടികളിൽ കുറഞ്ഞത് 100 പേർക്കെങ്കിലും പ്രവേശനം നൽകണം.
ഏലിയാസ് സഖറിയ, ഓൾ കേരള കാറ്ററേഴ്സ്
അസോ.സംസ്ഥാന ഉപദേശകസമിതി അംഗം
ആവശ്യങ്ങൾ ഇങ്ങനെ
ഓഡിറ്റോറിയങ്ങളുടെ വലിപ്പമനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും കാറ്ററിംഗ് നടത്താൻ അനുവദിക്കണം
കുറഞ്ഞ പലിശയ്ക്ക് ലോൺ അനുവദിക്കുക
ലോൺ തിരിച്ചടവിന് ആറ് മാസത്തെ ഇളവ്
അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക
വൈദ്യുതി കുടിശിക തവണയായി അടക്കാൻ സൗകര്യം
ചെറുകിട വ്യാസായ സ്ഥാപനങ്ങൾക്ക് ആനുകൂല്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |