SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.17 PM IST

റോഡുകള്‍ക്ക് കർസേവകരുടെ പേര് നൽകുമെന്ന് യോഗി സർക്കാർ, വെറും നാടകമെന്ന് പ്രതിപക്ഷ പാർട്ടികൾ

yogi-adityanath

ന്യൂ‍ഡൽഹി: യു.പിയിലെ റോഡുകൾക്ക് കർസേവകരുടെ പേരുകൾ നൽകാനുളള തീരുമാനവുമായി ​യോ​ഗി ആദിത്യനാഥ് സർക്കാർ. തൊണ്ണൂറുകളുടെ തുടക്കത്തിൽ അയോദ്ധ്യ വിഷയവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ കർസേവകരുടെ പേരുകൾ റോഡുകൾക്ക് നൽകുമെന്ന് ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാം ലല്ല ദർശനത്തിനായി 1990ൽ കർസേവകർ അയോദ്ധ്യയിൽ വന്നിരുന്നു. അന്നത്തെ എസ്.പി സർക്കാർ നിരായുധരായ രാമഭക്തർക്ക് നേരെ വെടിയുതിർത്തു. നിരവധിപേർ മരിച്ചു. അവരുടെ എല്ലാവരുടെയും പേരിൽ ഇന്ന് യു.പിയിൽ റോഡുകൾ നിർമിക്കുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നതായും മൗര്യ പറഞ്ഞു.

'ബലിദാനി രാം ഭക്ത് മാർ​ഗ്' എന്ന പേരിലായിരിക്കും ഈ റോഡുകൾ അറിയപ്പെടുക. മരണമടഞ്ഞ കർസേവകരുടെ വീടുകളിലേക്കുളള റോഡുകൾക്കാണ് പേരുകൾ നൽകുന്നത്. മരിച്ചയാളുടെ പേരും ചിത്രവും ഫലകത്തിൽ പ്രദർശിപ്പിച്ച് കർസേവകരുടെ വീട്ടിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 1990 നവംബറിൽ അയോദ്ധ്യയിൽ നടന്ന പൊലീസ് വെടിവയ്പ്പിൽ പതിനാറ് കർസേവകർ കൊല്ലപ്പെട്ടിരുന്നു.

എന്നാൽ, ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നുമുള്ള ശത്രുക്കളോട് പോരാടി മരിച്ച സൈനികരുടെയും പൊലീസുകാരുടെയും സ്മരണക്കായി 'ജയ് ഹിന്ദ് വീര്‍ പഥ്' നിര്‍മിക്കുമെന്നും മൗര്യ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YOGI ADITYANATH, KARSEVAK, RSS, BJP, UTTAR PRADESH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.