ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജി വച്ച പഞ്ചാബ് ബി.ജെ.പി ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗവുമായിരുന്ന മാൽവീന്ദർ സിംഗ് കാംഗ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ബി.ജെ.പിയിൽ നിന്ന് രാജിവച്ച് ഒമ്പതു മാസത്തിന് ശേഷമാണ് എ.എ.പിയിലേക്കുള്ള പ്രവേശനം.
എ.എ.പി നേതാക്കളായ ജർനെയിൽ സിംഗ്, പ്രതിപക്ഷ നേതാവ് ഹർപൽ സിംഗ് ചീമ എന്നിവർ മാൽവീന്ദറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും ജനവിരുദ്ധ നയങ്ങളെ തുടർന്നാണ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ. രാഷ്ട്രീയക്കാർ, കായിക താരങ്ങൾ, അഭിഭാഷകർ, മാദ്ധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർ എ.എ.പിയിൽ ചേരുന്നതെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |