ആലപ്പുഴ : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബുകളും തുറന്നെങ്കിലും ഏതു നിമിഷവും വീണ്ടും പൂട്ടുവീണേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു.സാമൂഹിക അകലം പാലിച്ചാണ് ഇപ്പോൾ പ്രവർത്തനം. പ്രദേശത്ത് ടി.പി.ആർ നിരക്ക് 10ന് മുകളിൽ എത്തിയാൽ വീണ്ടും അടയ്ക്കേണ്ടി വരും.
ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെയിരുന്ന് ശരീര ഭാരം കൂടിയതോടെ സ്ത്രീകളടക്കം വലിയൊരു ശതമാനം ആളുകളാണ് ജിംനേഷ്യങ്ങളിലെ സ്ഥിരം ഗുണഭോക്താക്കളായി മാറിയത്. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നതിനാൽ പല ഫിറ്റ്നസ് ട്രെയിനർമാരും ഓൺലൈൻ ക്ലാസുകളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. വിവിധ ചാമ്പ്യൻഷിപ്പുകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർ ട്രെയിനർമാരുടെ നിർദേശാനുസരണം ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങി വീടുകളിൽ തന്നെ ഓൺലൈൻ വഴി പരിശീലനം തുടരുന്നുണ്ട്. സമയക്രമീകരണം ഏർപ്പെടുത്തിയാണ് ജിമ്മിനുള്ളിൽ സാമൂഹിക അകലം ക്രമീകരിക്കുന്നത്. ഉപകരണങ്ങളടക്കം ഇടവേളകളിൽ അണുനശീകരണം നടത്തുന്നുണ്ട്.
സുരക്ഷ ഉറപ്പാക്കാം
സമയം മുൻകൂട്ടി ബുക്ക് ചെയ്ത് തിരക്ക് ഒഴിവാക്കുക
രണ്ട് ടവ്വലുകൾ കരുതുക - ഒന്ന് ഫിറ്റ്നസ് ഉപകരണങ്ങളുടെ പ്രതലത്തിൽ പിടിക്കുന്നതിനും, മറ്റൊന്ന് വിയർപ്പ് തുടയ്ക്കുന്നതിനും
വർക്കൗട്ട് സമയത്ത് ഫെയ്സ് ഷീൽഡ് ഉപയോഗിക്കുക
തുണിമാസ്ക്ക് ഉപയോഗിച്ച് വർക്കൗട്ട് ചെയ്യുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
ജിമ്മിനുള്ളിൽ വെന്റിലേഷൻ ഉറപ്പാക്കുക
ഉപകരണങ്ങൾ പരാവധി അകലത്തിൽ സ്ഥാപിക്കുക
ഉപകരണങ്ങളിൽ സ്പർശിക്കും മുമ്പ് സാനിട്ടൈസർ അടിക്കുക
പ്രതലങ്ങളിൽ സ്പർശിച്ച ശേഷം മുഖത്ത് തൊടരുത്
വർക്കൗട്ട് ഗ്ലൗസുകളോ, വ്യാവസായികാവശ്യത്തിനുള്ള ഗ്ലൗസുകളോ ഉപയോഗിക്കുക
ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഫിറ്റ്നെസ് സെന്ററിൽ പോകരുത്
'' ഓരോരുത്തരുടെ സൗകര്യം അനുസരിച്ചും തിരക്ക് ഒഴിവാക്കിയും സാമൂഹിക അകലം ഉറപ്പാക്കിയാണ് വ്യായാമത്തിനുള്ള സമയം ഫിറ്റ്നസ് സെന്ററുകളിൽ അനുവദിക്കുന്നത്. പല ട്രെയിനർമാരും ഓൺലൈൻ ഫിറ്റ്നസ് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്
- ഇലയിൽ സൈനുദ്ദീൻ, എഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |