പരിക്കേറ്റ ഗില്ലിന് പകരക്കാരനെ അയയ്ക്കുന്നില്ലെന്ന് ബി.സി.സി.ഐ
മുംബയ് : ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിൽ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നീ താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന ഇന്ത്യൻ ടെസ്റ്റ് ടീം മാനേജ്മെന്റിന്റെ ആവശ്യം നിരാകരിച്ച് ബി.സി.സി.ഐ.നായകൻ വിരാട് കൊഹ്‌ലിയുടെ സാന്നിധ്യത്തിലാണ് ഇംഗ്ളണ്ടിലേക്ക് 24 അംഗ ടീമിനെ തിരഞ്ഞെടുത്തതെന്നും ആർക്കെങ്കിലും പരിക്കേറ്റാൽ ഈ സംഘത്തിലുള്ളവരെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ശുഭ്മാൻ ഗില്ലിന് പകരം മറ്റൊരു താരത്തെ വേണമെന്നും ഇനി ആരെങ്കിലും പരിക്കേൽക്കുന്ന സാഹചര്യം മുന്നിൽകണ്ട് ഒരു എക്സ്ട്രാ താരത്തെ കൂടി അനുവദിക്കണം എന്നുമാണ് ജൂൺ 28ന്ഇന്ത്യൻ ടീം മാനേജർ ഗിരീഷ് ധോഗ്രേ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയ്ക്ക് ഇ-മെയിൽ അയച്ചത്.
ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ച 24 അംഗ സംഘത്തിൽ നാല് താരങ്ങൾ സ്റ്റാൻഡ്ബൈ ആണ്. ഇതിൽ സ്റ്റാൻഡ്ബൈ ഓപ്പണിംഗ് ബാറ്റ്സ്മാനായി അഭിമന്യു ഈശ്വറാണുള്ളത്. എന്നാൽ അഭിമന്യുവിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റിന് ആത്മവിശ്വാസക്കുറവുണ്ട്.
നിലവിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണിംഗിൽ ഇറങ്ങാൻ മായങ്ക് അഗർവാളും ഹനുമാ വിഹാരിയുമുണ്ട്. ഇവരിൽ ആരെങ്കിലും ഒരാളായിരിക്കും രോഹിതിനൊപ്പം ക്രീസിലെത്തുക. അങ്ങനെയെങ്കിൽ കെ.എൽ രാഹുലിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |