തിരുവനന്തപുരം: കൊവിഡ് ബാധിച്ച് 2020 ഒക്‌ടോബർ 14ന് മരണമടഞ്ഞ ഓട്ടോഡ്രൈവർ ഇടപ്പഴഞ്ഞി സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ മുൻഗണനാ ക്രമത്തിൽ വീടോ ഫ്ലാറ്റോ അനുവദിക്കും. അതുവരെ കോർപ്പറേഷൻ പരിധിയിൽ താത്കാലിക താമസ സൗകര്യമൊരുക്കുന്നതിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് മുഖേന അടിയന്തര നടപടിയെടുക്കാൻ വനിതാ-ശിശുക്ഷേമ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
രോഗിയായ ഭാര്യ ഷീബയും 15 വയസ് പോലും തികയാത്ത നാല് പെൺമക്കളും ടട്ടുവിന്റെ മരണത്തോടെ അനാഥരായിരുന്നു. ഗവ. കോട്ടൺഹിൽ എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഇളയ കുട്ടി അനിഷയിൽ നിന്ന് കുടുംബത്തിന്റെ ദൈന്യാവസ്ഥ തിരിച്ചറിഞ്ഞ സ്കൂൾ അധികൃതർ ഇവരുടെ സംരക്ഷണമേറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |