SignIn
Kerala Kaumudi Online
Thursday, 25 April 2024 11.12 PM IST

സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ്; ഭൂരിപക്ഷവും ആരോഗ്യപ്രവർത്തകർ, ആശങ്കയോടെ തിരുവനന്തപുരം

zika

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. 14 പേരും തിരുവനന്തപുരം നഗരസഭാ പരിധിയിലെ താമസക്കാരാണ്. ഇവരിൽ ഭൂരിപക്ഷവും ആരോഗ്യപ്രവർത്തകരാണ്. സിക്ക വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് വിളിച്ച ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ഉടൻ ചേരും.

രോഗം സ്ഥിരീകരിച്ച ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ ഗര്‍ഭിണിയിലാണ് സിക്ക വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തുന്നത്. പാറശാല സ്വദേശിനിയായ 24കാരിക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.

കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക പോസിറ്റീവ് ഫലം കിട്ടിയത്. യുവതി ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 19 പേരുടെ സാമ്പിളുകളാണ് പൂന്നെയില്‍ വിദഗ്‌ദ്ധ പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി കഴിഞ്ഞദിവസം പ്രസവിച്ചിരുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസാണ് സിക്ക. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, പേശീവേദന, സന്ധിവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZIKA VIRUS REPORTED IN KERALA, THIRUVANANTHAPURAM CORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.