കോട്ടയം: നഗര മധ്യത്തിലെ അനാശാസ്യകേന്ദ്രത്തിലെ വെട്ടുകേസിലെ പ്രധാന പ്രതി പൊൻകുന്നം സ്വദേശി മാനസ് മാത്യു ഉൾപ്പടെ രണ്ടു പേർ കൂടി പിടിയിലായി. നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
കോട്ടയം വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം പിടിയിലായ ഇവരെ ചോദ്യം ചെയ്തുവരികയാണ്.ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള പോരാണ് ആക്രമണത്തിൽ കലാശിച്ചത്.
പൊൻകുന്നം കോയിപ്പള്ളി ഭാഗത്ത് പുതുപ്പറമ്പിൽ അജ്‌മൽ, മല്ലപ്പള്ളി വായ്‌പൂര് കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. ഇവരിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള 12 അംഗ ക്വട്ടേഷൻ സംഘമാണ് 30ന് രാത്രി ഏഴരയോടെ കോടിമതയിലെ വേശ്യാലയത്തിലെത്തി ആക്രമണം നടത്തിയത്. സാൻജോസിനും കൂട്ടാളി അമീർഖാനും വെട്ടേറ്റിരുന്നു. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയത് ആനത്താനത്ത് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്ന മാനസ് മാത്യുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |