SignIn
Kerala Kaumudi Online
Thursday, 25 April 2024 5.58 PM IST

ലൈംഗിക അതിക്രമം നേരിട്ടെന്ന് സിമോൺ ബൈൽസ്

simone-biles

വാഷിംഗ്ടൺ: തനിയ്ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് അമേരിക്കൻ ജിംനാസ്റ്റിക്സ് വിദഗ്ദ്ധ സിമോൺ ബൈൽസ്. സിമോൺ വേഴ്‌സസ് ഹെർസെൽഫ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ ജിംനാസ്റ്റിസ്‌ക്‌സിന്റെ ടീം ഡോക്ടർ ലാറി നാസർ പീഡിപ്പിച്ച നിരവധി പേരിൽ ഒരാൾ താനാണെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018 ൽ ഇയാൾക്ക് ശിക്ഷ വിധിച്ചാണ്. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

മാർത്ത കരോലിയുടെ ജിംനാസ്റ്റിക്സിലാണ് ബൈൽസ് പരിശീലനം നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ഇവരുടെ പരിശീലനം കടന്ന് പോവുന്നത്. അവസാനത്തെ ഘട്ടമാണ് തെറാപ്പി. ഇവിടെയാണ് നാസറിനെ നേരിടേണ്ടി വരുന്നത്. അത് ഒരിക്കലും തമാശയല്ല. എനിക്ക് എല്ലാം മനസിലായിരുന്നു. രണ്ട് ദശാബ്ദത്തോളം നാസർ ഇത്തരം ക്രൂര പ്രവൃത്തികൾ തുടർന്നു - ബൈൽസ് പറയുന്നു.

ഇയാൾ നിരവധി പേരെ ഉപദ്രവിച്ചെന്ന് അറിഞ്ഞു. അന്ന് നേരിട്ട വേദനകളെ ഇന്ന് ശക്തിയാക്കി മാറ്റിയിരിക്കുകയാണ് - ബൈൽസ് പറയുന്നു. ഏഴ് എപ്പിസോഡുകളിലായിട്ടാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയ എപ്പിസോഡായ വാട്ട് മോർ കാൻ ഐ സേ എന്ന ഭാഗത്തിലാണ് താൻ കടന്ന് വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് താരം വ്യക്തമാക്കിയത്. ബൈൽസിന്റെ ജീവിതമാണ് ഈ ഡോക്യുമെന്ററിയിലൂടെ വെളിച്ചം വീശുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, SIMONE BILES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.