തൃശൂർ: വിവാഹ മോചനം നേടിയ യുവാവിനെ പുനർവിവാഹത്തിന് നിർബന്ധിച്ചും അദ്ദേഹത്തെ മനോരോഗിയായി ചിത്രീകരിച്ചും യുവാവിന്റെ പൗരാവകാശം ലംഘിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഒരു പൗരൻ എന്ന നിലയിലുള്ള സ്വാതന്ത്ര്യം യുവാവിന് ഉറപ്പുവരുത്തണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
തൃശൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസറെ നിയോഗിച്ച് അന്വേഷണം നടത്തി. പരാതിക്കാരനായ യുവാവ് പഠിക്കാൻ മിടുക്കനായിരുന്നു. എട്ട് വയസുള്ളപ്പോൾ അമ്മ മരിച്ചു. പിതാവ് പുനർ വിവാഹം ചെയ്തു. ചെറിയ തോതിൽ മാനസിക അസ്വസ്ഥതയുള്ള യുവാവ് മരുന്ന് കഴിക്കുന്നുണ്ട്. 27ാം വയസിൽ വിവാഹിതനായ യുവാവ് 17 ദിവസത്തിന് ശേഷം വിവാഹമോചിതനായി. പുനർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും യുവാവിന് താത്പര്യമില്ല. മാതാപിതാക്കൾ തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടെന്ന് യുവാവ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാകാം ഇത്തരമൊരു പരാതിക്ക് കാരണമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |