SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 PM IST

കളക്ടറും ജലവിഭവ സെക്രട്ടറിയും റിപ്പോർട്ട് നൽകണം

high-court

തൃശൂർ : തൃശൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിർദ്ദേശിച്ച ഉത്തരവ് പൂർണ്ണമായി നടപ്പിലാക്കാത്തതിനെ തുടർന്ന് കളക്ടർക്കും ജലവിഭവ സെക്രട്ടറിക്കും എതിരെ കൊടുത്ത കോടതി അലക്ഷ്യ ഹർജിയിൽ ഗവൺമെന്റ് പ്ലീഡർ മുഖാന്തരം വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
തൃശൂർ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഏനാമാവ് റെഗുലേറ്ററിന്റെ അറ്റകുറ്റപണി നടത്താനും വളയംകെട്ട് പൊളിക്കാനും തൃശൂർ ടൗണിലെ കുണ്ടുവാറ തോടടക്കമുള്ള തോടുകളിലെ മണ്ണും ചെളിയും നീക്കാനും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, മ്യൂസിയം ക്രോസ് ലെയിൻ റസിഡൻസ് അസോസിയേഷന് വേണ്ടി അഡ്വ. ജോയ് സെബാസ്റ്റ്യനും ജി. വിനോദും ചേർന്ന് അഡ്വ. കെ.ബി. ഗംഗേഷ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ഈ നടപടി. 2020 ജൂൺ ആദ്യ ആഴ്ചയ്ക്കുള്ളിൽ കളക്ടർ കൺവീനറായിട്ടുള്ള വിദഗ്ദ്ധ സമിതി യോഗം ചേരുകയും തുടർന്ന് അടിയന്തരനടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HIGH COURT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.