SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 AM IST

ആനവണ്ടി താവളത്തിൽ മിൽമ ഓൺ വീൽസ്

milma

തൃശൂർ: ഗുണമേന്മയുള്ള പാലും പാലുൽപന്നങ്ങളുമായി തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിൽമ ഓൺ വീൽസിന് തുടക്കം. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർ ഉല്പാദിപ്പിക്കുന്ന പാൽ ഒഴുക്കിക്കളയുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാരിനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അധികം വരുന്ന പാൽ, പൊടിയാക്കാനുള്ള സംരംഭം കേരളത്തിൽ തന്നെ തുടങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽ പശുക്കളെ ഇറക്കുമതി ചെയ്യാനും കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ മിതമായ നിരക്കിൽ കർഷകരിലേക്കെത്തിക്കാനുമുള്ള പരിശ്രമങ്ങളും മിൽമയുടെയും കേരള ഫീഡ്‌സിന്റെയും സഹകരണത്തോടെ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സി സോണൽ ഡയറക്ടർ ഷറഫ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ വർഗീസിൽ നിന്നും കൗൺസിലർ വിനോദ് പൊള്ളഞ്ചേരി ഉൽപന്നം ഏറ്റുവാങ്ങി ആദ്യവില്പന നടത്തി. ക്ഷീര വികസന വകുപ്പിലെ അജയ് ഗോപിനാഥ് മിൽമ ഐസ്‌ക്രീം പാർലർ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ എം.ടി ജയൻ, അഡ്വ. ജോണി ജോസഫ്, മിൽമ ചെയർമാൻ ജോൺ തെരുവാത്ത് എന്നിവർ സംസാരിച്ചു.

ആനവണ്ടിയിൽ ഐസ്ക്രീം പാർലർ

നാല് ലക്ഷം രൂപ മുടക്കി വാങ്ങിയ പ്രവർത്തനരഹിതമായ കെ.എസ്.ആർ.ടി.സി ബസിനെ മോടി പിടിപ്പിച്ചാണ് ആധുനിക സൗകര്യങ്ങളോടെ എയർകണ്ടീഷൻ ചെയ്ത മിൽമ ഓൺ വീൽസ് ഒരുക്കിയത്. ഒരേ സമയം എട്ട് പേർക്കിരിക്കാവുന്ന ഐസ്‌ക്രീം പാർലർ വണ്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്. മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.

കേരളത്തിനാവശ്യമായ പാൽ കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിൽമ പ്രവർത്തിക്കുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മിൽമ ഓൺ വീൽസ് ആരംഭിക്കേണ്ടതുണ്ട്. എല്ലാ സാധാരണക്കാരിലേക്കും മിൽമയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ എത്തിക്കാൻ ശ്രമിക്കും.

ജെ. ചിഞ്ചുറാണി

മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MILMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.