തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധവും വർഗീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനാണ് നീക്കം. സഹകരണത്തിന് പുതിയ മന്ത്രാലയമുണ്ടാക്കി അമിത്ഷായെ ചുതലയേല്പിക്കുകയാണ്. വർഗീയവത്കരിച്ച് സംഘപരിവാർ ശക്തികൾക്ക് സഹകരണമേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
കേരളം, കർണാടകം, മഹാരാഷ്ട്ര തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളിൽ സഹകരണപ്രസ്ഥാനത്തിന് ജനങ്ങൾക്കിടയിൽ
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ചെറുക്കാൻ മുഖ്യമന്ത്രി ഇടപെടണം. ഒരു പൗരനെന്ന നിലയിൽ താൻ നിയമപരമായി ഇതിനെതിരെ പോരാടും.
വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നത്. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ കമ്മിഷന് ഉത്തരവാദിത്വമുണ്ട്. പൊതുരേഖയായ വോട്ടർ പട്ടിക ആര് ചോർത്തിയെന്നാണ് പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |