തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ മാർജിൻ നിരക്ക് കുറയ്ക്കാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിനെ തുടർന്ന് ബാറുകളിലെ മദ്യവില്പന പുനഃരാരംഭിച്ചു. പാഴ്സൽ മാത്രമാണ് ലഭ്യമാവുക. മാർജിൻ 13 ശതമാനമാക്കിയാണ് കുറച്ചത്. വെയർ ഹൗസുകളിൽ നിന്ന് ബാറുകൾക്ക് വിൽക്കുന്ന മദ്യത്തിന് 25 ഉം കൺസ്യൂമർഫെഡ് ഷോറൂമുകൾക്ക് 20 ഉം ശതമാനമായാണ് മാർജിൻ ഉയർത്തിയത്. നേരത്തെ ഇത് എട്ടു ശതമാനമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബാറുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. കൺസ്യൂമർഫെഡും വെയർഹൗസിൽ നിന്ന് മദ്യമെടുക്കാതായി. ഇതോടെ ബെവ്കോ ഷോപ്പുകളിൽ തിരക്കേറി. ബാറുടമകളുമായി സർക്കാർ നിയോഗിച്ച പ്രത്യേക സമിതി ചർച്ച നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ബെവ്കോ ഷോപ്പുകൾക്ക് മുന്നിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വൻ ജനക്കൂട്ടം ക്യൂ നിന്നത് ഹൈക്കോടതിയുടെ വമിർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെവ്കോ ഷോപ്പുകളിൽ വില്പന കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ വ്യാഴാഴ്ച ബിവറേജസ് കോർപ്പറേഷൻ തീരുമാനമെടുത്തു. തിരക്കുള്ള ഷോപ്പുകളിൽ വൈകിട്ട് പൊലീസ് സഹായം തേടാനും നിർദ്ദേശിച്ചു. ബെവ്കോ ഉദ്യോഗസ്ഥരുടെ മേൽനോട്ടം തിരക്കുള്ള സമയങ്ങളിൽ ഉണ്ടാവണമെന്നും എം.ഡി. യോഗേഷ് ഗുപ്ത പുറപ്പെടുവിച്ച സർക്കുലറിൽ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |