കോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ പ്രതി കൊളത്തറ ശാരദാമന്ദിരം സ്വദേശി ജുറൈസുമായി ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തുടങ്ങി.
കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട ജുറൈസിനെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിച്ച കെട്ടിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. ചില ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്, കേസിലെ മുഖ്യപ്രതി ഷബീർ, മാനേജർ പ്രസാദ് എന്നിവർ ഒളിവിലാണ്. ഇവരെ സംബന്ധിച്ച ചില വിവരങ്ങൾ ജുറൈസിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക. ഇത്തരം കേന്ദ്രങ്ങളിലൂടെ വിളിച്ചത് ആരെയൊക്കെ എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. സംഭവത്തിൽ തീവ്രവാദബന്ധമടക്കം പൊലീസ് സംശയിക്കുന്നുണ്ട്. അസി. കമ്മിഷണർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് കേസിന്റെ അന്വേഷണച്ചുമതല. കസബ പൊലീസ് പരിധിയിൽ അഞ്ചും നല്ലളം, മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ഒന്നു വീതവും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളാണ് പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |