നിലമ്പൂർ: നിലമ്പൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 41 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്കോടതിപ്പടിയിൽ കണ്ണാംപറമ്പിൽ മുഹമ്മദ് ഷഹീർ എന്ന ബാബു അറസ്റ്റിലായി. കൊളക്കണ്ടത്തിൽ ഫാം ഹൗസ് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തുന്നയാളാണ് ബാബുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടാളിയായ കല്ലേമ്പാടം അൻഷാദിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് വിദേശമദ്യം പിടികൂടിയത്. രണ്ടിടത്തു നിന്നുമായി 41 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. അൻഷാദിനെ പിടികൂടാനായിട്ടില്ല.നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭിന്റെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ മധുസൂദനൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ടി.ജയാനന്ദൻ,സി.സുഭാഷ്,സി.ടി.ഷംനാസ്,ഇ.പ്രവീൺ,റിജു എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |