മുംബയ്: ഭീമകൊറെഗാവ് കേസിൽ വിചാരണത്തടവുകാരനായി കഴിയവെ ആശുപത്രിയിൽ വച്ച് ഫാദർ സ്റ്റാൻസ്വാമി മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു.
'പൊലീസ് കസ്റ്റഡിയിലോ ജുഡിഷ്യൽ കസ്റ്റഡിയിലോ മരണം സംഭവിച്ചാൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തേണ്ടതുണ്ട്. നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണമായി പൊലീസിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് അന്വേഷണം ആരംഭിക്കും.''- ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
2018 ജനുവരി ഒന്നിന് പൂനൈയ്ക്കടുത്ത് ഭീമ കൊറെഗാവ് യുദ്ധത്തിന്റ 200-ാം വാർഷികത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് 2020 ഒക്ടോബറിൽ എൻ.ഐ.എ സ്റ്റാൻസ്വാമിയെ അറസ്റ്റ് ചെയ്തത്.
യു.എ.പി.എ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. പാർക്കിൻസൺസ് ഉൾപ്പെടെ കടുത്ത രോഗങ്ങൾ അലട്ടുന്ന 84 കാരനായ സ്വാമിക്ക് കസ്റ്റഡി കാലത്ത് കൊവിഡും ബാധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |