കൊളംബോ: ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് കോച്ച് ആൻഡി ഫ്ലവറിന് പിന്നാലെ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവയ്ക്കാൻ സാധ്യത. ഈ മാസം 13ന് പര്യടനം ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏകദിനങ്ങൾ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി -20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടിവെയ്ക്കാന്‍ സാധ്യത.
ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വരുന്നത്.
ഇതനുസരിച്ച്
ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷനാണ് പുതുതായി കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. ഫ്‌ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കന്‍ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |