കാസർകോട്: സ്വർണ്ണ കടത്ത് - മയക്കുമരുന്ന് - സ്ത്രീ പീഡന സംഘങ്ങൾ ഭരിക്കുന്ന സംസ്ഥാനമായി കേരളം അധഃപതിച്ചെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കാസർകോട് ബി ജെ പി ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് പട്ടയ ഭൂമികളിൽ നിന്നുൾപ്പെടെ നടന്ന മരം കടത്ത്. കേവലം നൂറു ദിവസങ്ങൾക്കുള്ളിൽ രണ്ടായിരം കോടി വിപണി മൂല്യമുള്ള മരങ്ങളാണ് കടത്തപ്പെട്ടത്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത നാടായിരിക്കുന്നു. വാളയാറിന് പിന്നാലെ വണ്ടിപ്പെരിയാറിലും ക്രൂരമായ പീഡനം നടന്നു. ഇതിലെല്ലാം പ്രതികൾ സിപിഐഎം പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്. കൊടകര കുഴൽപ്പണ കവർച്ചാ കേസിലുൾപ്പെടെ ബിജെപി സംസ്ഥാന പ്രാദേശിക നേതാക്കളെ കുടുക്കാനും ബിജെപിയെ തകർക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം വിജയിക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരി പി. രഘുനാഥ് പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി എം. സുധാമ ഗോസാഡ സ്വാഗതവും എ. വേലായുധൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |