തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ ജഗതിയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ധന വിലവർദ്ധനവിനെതിരെ യു .ഡി.എഫ് നടത്തുന്ന കുടുംബ സത്യഗ്രഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പത്നി അനിത രമേശ്,മകൻ ഡോ. രോഹിത് ചെന്നിത്തല,മരുമകൾ ശ്രീജ രോഹിത്, ചെറുമകൻ രോഹൻ രോഹിത് എന്നിവരും സത്യഗ്രഹമിരുന്നു.
മോദി സർക്കാർ ജനങ്ങളെ പിഴിയുമ്പോൾ സംസ്ഥാന സർക്കാർ അതിന്റെ പങ്ക് പറ്റുകയാണ്. സംസ്ഥാന സർക്കാർ അധിക നികുതി വേണ്ടെന്നു വയ്ക്കുന്നില്ല. ഇരുകൂട്ടരും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.
ക്യാബിനറ്റ് യോഗം കൂടാത മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യവിരുദ്ധവും കീഴ് വഴക്കങ്ങൾ മറികടന്നുമാണ്. കളക്ടർമാരുടെ നിയമനം പോലും ക്യാബിനറ്റിൽ കൊണ്ട് വരാതെയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ സ്വഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |