കൊല്ലം: കേന്ദ്രസംഘം കേരളത്തിലെത്തി തൃപ്തി അറിയിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓൺലൈനായി നടന്ന ജില്ലാ കമ്മിറ്റിയോഗത്തിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണനിരക്ക് കൂടുന്നതും മറച്ചുവയ്ക്കുന്നതും കണ്ടാൽ കേന്ദ്രസംഘം തൃപ്തി അറിയിക്കുമോ?. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സഹായം ഇടത് സർക്കാർ ഉപയോഗിക്കുന്നില്ല. വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതമാണ് നടക്കുന്നത്. ക്വട്ടേഷൻ സംഘങ്ങൾക്കും കള്ളക്കടത്തുകാർക്കും ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സർക്കാരിനെ പിന്തുണയ്ക്കുന്നത് പഴയ കേസുകളിൽ പിണറായി രക്ഷിച്ച കടപ്പാടുകൊണ്ടാണ്. ജയിലിലെത്തി സ്വർണക്കടത്ത് കേസിലെ പ്രതികളെ ഭയപ്പെടുത്തുകയും വി. മുരളീധരനും ബി.ജെ.പി നേതാക്കൾക്കുമെതിരെ മൊഴി കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായും കെ. സുരേന്ദ്രൻ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജീപ്രസാദ്, ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |