കൊല്ലം: ഭർതൃഗൃഹത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ശക്തികുളങ്ങര കന്നിമേൽചേരി പുളിഞ്ചിക്കൽ വീട്ടിൽ കണ്ണന്റെ ഭാര്യ അനുജയാണ് (22) ഇന്നലെ പുലർച്ചെ അഞ്ചോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ബുനാഴ്ചയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ പിതാവ് ഗാർഹിക പീഡനം ആരോപിച്ചതിനെ തുടർന്ന് നേരത്തെ ശക്തികുളങ്ങര പൊലീസ് ഭർതൃമാതാവ് സുനിജക്കെതിരെ കേസെടുത്തിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറഞ്ഞത്: രാത്രി ജോലി കഴിഞ്ഞെത്തിയ കണ്ണനും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അനുജ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ച് കിടക്കാറുള്ളതിനാൽ കണ്ണൻ കാര്യമാക്കിയില്ല. രാത്രി പന്ത്രണ്ടോടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജനൽപാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ വാതിൽ ചവിട്ടിപ്പൊളിച്ച് അനുജയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പ്രണയത്തിലായിരുന്ന കണ്ണനും ശക്തികുളങ്ങര വഴിക്കാവ് ക്ഷേത്രത്തിന് സമീപം പണ്ടാഴ തെക്കതിൽ അനിയുടെ മകൾ അനുജയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |