SignIn
Kerala Kaumudi Online
Saturday, 20 April 2024 8.33 AM IST

നഷ്ടമായത് മിൽമയുടെ ആത്മ മിത്രത്തെ

balan-mash
. തൃശൂരിൽ മിൽമയുടെ ഒരു പൊതു ചടങ്ങിനിടെ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനോടൊപ്പം മിൽമാ ചെയർമാനായ പി.എ. ബാലൻ മാഷ് (ഫയൽ ചിത്രo )

ചേർപ്പ്: ക്ഷീര കർഷകരുടെ ഉന്നമനത്തിനും അവകാശങ്ങക്കും വേണ്ടി പ്രയത്നിച്ച വ്യക്തിത്വമായിരുന്നു പി.എ ബാലൻ മാസ്റ്റർ. കാർഷിക മേഖലയിലും,​ രാഷ്ട്രീയ പൊതുരംഗത്തും അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. ആറ് വർഷത്തോളമായി മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാനും,​ 30 വർഷത്തോളം മിൽമ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

കേരളത്തിലെ ജനങ്ങൾക്കിടയിൽ മിൽമയുടെ വിശ്വാസ്യത അരക്കിട്ട് ഉറപ്പിക്കാൻ ബാലൻ മാഷിന്റ നേതൃസ്ഥാനം ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. നൂതന ആശയങ്ങളും, ആധുനികവത്കരണവും മിൽമയിൽ നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ ശ്രമഫലമാണ്. അവിണിശേരി പഞ്ചായത്ത് രൂപീകൃതമാകുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനി വി.ആർ കൃഷ്ണനെഴുത്തച്ഛൻ, ലീഡർ കെ. കരുണാകരൻ, മുൻ മന്ത്രിമാരായിരുന്ന കെ.കെ ബാലകൃഷ്ണൻ മാസ്റ്റർ, സി.എൻ ബാലകൃഷ്ണൻ, പി.ആർ ഫ്രാൻസിസ് എന്നിവരുമായി ആത്മബന്ധം പുലർത്തിയിരുന്നു.

കഴിഞ്ഞ മാസം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അവിണിശേരി മണ്ഡലത്തിൽ ഒരുക്കിയ ടി.എൻ പ്രതാപൻ എം.പിയുടെ എം.പീസ് കെയർ പദ്ധതി ചടങ്ങിലും ബാലൻ മാഷ് പങ്കെടുത്തിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി.എൻ പ്രതാപൻ എം.പി, ടി.ജെ സനീഷ് കുമാർ എം.എൽ.എ. കെ.പി.സി.സി ട്രഷറർ കെ.കെ കൊച്ചുമുഹമ്മദ്, കെ.പി.സി.സി സെക്രട്ടറിമാരായ ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.സി ശ്രീകുമാർ, എ. പ്രസാദ്, അഡ്വ. ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാക്കളായ ജോസഫ് ചാലിശ്ശേരി, എം.കെ അബ്ദുൾ സലാം, എം.പി. ജാക്‌സൺ, ടി.കെ പൊറിഞ്ചു, സി.ഒ. ജേക്കബ്ബ്, കെ.വി ദാസൻ , ടി.യു രാധാകൃഷ്ണൻ തുടങ്ങിയവർ അവിണിശേരിയിലെ വസതിയിലെത്തി അന്ത്യാ ഞ്ജലി അർപ്പിച്ചു. ഭൗതിക ശരീരത്തിൽ പാർട്ടി പതാക പുതപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.