ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശബ്ദ മലിനീകരണം കുറക്കാൻ പിഴത്തുക കൂട്ടി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരിൽനിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി. പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ ജനവാസ കേന്ദ്രങ്ങളിലും 1000 രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴ.
വിവാഹം, ആരാധന ചടങ്ങുകളിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ സംഘാടകർക്കെതിരെയാകും നടപടി. അവ വാണിജ്യ ജനവാസ കേന്ദ്രങ്ങളിലാണെങ്കിൽ 10,000 രൂപയും നിശബ്ദ മേഖലയിലാണെങ്കിൽ 20,000 രൂപയുമാകും പിഴ. പിഴ ഈടാക്കിയതിന് ശേഷം രണ്ടാമതും ചട്ടങ്ങൾ ലംഘിച്ചാൽ 40,000 രൂപ പിഴയീടാക്കും. വീണ്ടും ലംഘിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കി പ്രദേശം സീൽ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |