കോട്ടയം: ആറ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചശേഷം കെട്ടിതൂക്കി കൊന്ന കേസിൽ വണ്ടിപ്പെരിയാർ ടൗണിലെ കടയുടമ മുഖ്യ സാക്ഷിയാവും. പെൺകുട്ടിയെ വശത്താക്കാൻ പ്രതി അർജുൻ (22) വണ്ടിപ്പെരിയാർ ടൗണിലെ കടയിൽ നിന്നാണ് അമ്പതും നൂറും രൂപയ്ക്ക് സ്ഥിരമായി മിഠായി വാങ്ങിയിരുന്നത്. ആഴ്ചയിൽ രണ്ടും മൂന്നും തവണ മിഠായി വാങ്ങിയിരുന്നതായും പെൺകുട്ടി കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് 12ന് 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നതായും കടയുടമ അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽ കുമാറിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തെളിവെടുപ്പിനായി കടയിൽ എത്തിച്ച പ്രതിയെ കടയുടമയും ജീവനക്കാരും തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ദുക്സാക്ഷികൾ ആരും ഇല്ലാത്തതിനാൽ കടയുടമയുടെ മൊഴി നിർണായകമാണ്.
മൂന്ന് വർഷമായി സ്ഥിരമായി ഇയാൾ കടയിലെത്തി മിഠായി വാങ്ങിയിരുന്നതായും കടയുടമ പൊലീസിനോട് പറഞ്ഞു. മിഠായി നൽകിയാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചെടുത്തതെന്ന് അർജുൻ പൊലീസിനോടും വെളിപ്പെടുത്തി.പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും അർജുന്റെ മുടിയിഴകൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതും കേസിന് ബലമാണെന്നാണ് പൊലീസിന്റെ വിശ്വാസം. കൂടാതെ അർജുൻ പെൺകുട്ടിയെ ബൈക്കിലിരുത്തി വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്കൂളിൽ കൊണ്ടുവിടുകയും തിരികെ വിളിച്ചുകൊണ്ടുവന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം പെൺകുട്ടി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് അർജുൻ അവിടെയെത്തിയത്. പതിവുപോലെ മിഠായി നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അല്പം കഴിഞ്ഞപ്പോൾ പെൺകുട്ടി ബോധരഹിതയായി. പെൺകുട്ടി മരിച്ചുവെന്നാണ് കരുതിയതെന്നും തുടർന്ന് പഴക്കുല കെട്ടാനായി വീടിനുള്ളിൽ കെട്ടിയിരുന്ന കയറിൽ ഷാൾ ഉപയോഗിച്ച് കുട്ടിയെ കുരുക്കി കെട്ടിതൂക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |