ജയ്പൂർ: രാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും മറ്റ് ഒമ്പതുപേർക്കുമെതിരെ കേസ്. ഗ്യാൻ ദേവ് അഹൂജക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ജൂലായ് മൂന്നിന് ആൽവാർ ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നതിനിടെയായിരാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും മറ്റ് ഒമ്പതുപേർക്കുമെതിരെ കേസ്രുന്നു വിദ്വേഷ പ്രസംഗം.
ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്ലിം ജന വിഭാഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പ്രദേശിക അഭിഭാഷകനായ ആസ് മുഹമ്മദ് ഖാന്റെ പരാതിയിലാണ് നടപടി. ഗ്രാമത്തിന് സമീപം 25ന് 5000 മുതൽ 10,000 വരെ ആളുകൾ ഒത്തുകൂടുമെന്നും വടി, വാൾ, തോക്ക് തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തിൽ പറഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു. അഹൂജയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതേസമയം, രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായാണ് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് അഹൂജ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |