നാഗർകോവിൽ: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പും, തമിഴ്നാട് പൊലീസും ചേർന്ന് കർശന പരിശോധന നടത്തുന്നു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് കന്യാകുമാരി ജില്ലയിൽ വരുന്നവർ ഈപാസ് നിർബന്ധമായി കരുതണം. കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളെയും കളിയിക്കാവിള, കൊല്ലങ്കോട്, നേട്ട എന്നീ ചെക്ക്പോസ്റ്റുകളിൽ വച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്ന് വരുന്നവരെ കൊവിഡ് ടെസ്റ്റ് എടുത്ത ശേഷമാണ് അതിർത്തി കടത്തി വിടുന്നത്. ഈപാസ് ഇല്ലാതെ ആശുപത്രിയിൽ പോകുന്നവരെ തടയുന്നില്ല. അല്ലാതെ വരുന്നവരെ ഈപാസ് എടുപ്പിച്ച ശേഷം അതിർത്തി കടത്തി വിടുകയാണ് പൊലീസ്.
ഇന്ന് മുതൽ സിക്ക വൈറസിനും പരിശോധന
ഇന്ന് മുതൽ കേരളത്തിൽ നിന്ന് വരുന്നവരെ അതിർത്തിയിലെ ചെക്ക്‌പോസ്റ്റുകളിൽ സിക്ക വൈറസിനായിട്ടുള്ള പരിശോധന നടത്തിയ ശേഷം മാത്രമേ ജില്ലക്കുളിൽ കടത്തി വിടുകയുള്ളു എന്ന് കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് പറഞ്ഞു. കഴിഞ്ഞ ദിവസം പളുകലിൽ വീടുകൾ തോറും പരിശോധന നടത്തിയ ശേഷം ജില്ലാ കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |