കൊല്ലം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഓണത്തിന് എല്ലാ കുടുംബങ്ങൾക്കും സൗജന്യ കിറ്റ് നൽകുമെന്നും വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളം, പെൻഷൻ തുടങ്ങിയവയ്ക്കായി കൂടുതൽ തുക വേണ്ടിവരുമെങ്കിലും മുടക്കില്ല. എന്നാൽ ദീർഘകാലം ഇത് തുടരാനാവില്ല. ജി.എസ്.ടി ഇനത്തിൽ 4,500 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. ഇത് കിട്ടിയാൽ കുറച്ചേറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
വ്യാവസായിക, കാർഷിക, സേവന മേഖലകളിൽ ഉണർവുണ്ടാകേണ്ടതുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കാൻ കഴിഞ്ഞാലേ കർഷകന് ന്യായവില ലഭിക്കൂ.
മരച്ചീനിയിൽ നിന്ന് സ്പിരിറ്റ്, പഴവർഗങ്ങളിൽ നിന്ന് വൈൻ തുടങ്ങി വൻകിട സംരംഭങ്ങൾ സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
''
സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ശമ്പളം കൊടുക്കാൻ കഴിയാതെ പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ട് കാര്യമില്ല. കൊവിഡ് നേരിടാൻ ലഭിച്ച ജനകീയ പിന്തുണ വളരെ വലുതാണ്. കടമെടുക്കാനുള്ള അവകാശമെങ്കിലും നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കും.
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |