മാഹി: ബസപകടത്തിൽ പരിക്കേറ്റ് മരിച്ചെന്ന് വിധിയെഴുതി പോസ്റ്റ്‌മോർട്ടം ടേബിളിലേക്ക് തള്ളിയ ശേഷം ഉയിർത്തെഴുന്നേറ്റ് ശാസ്ത്രലോകത്തെ വിസ്മയപ്പെടുത്തിയ മാഹി പുത്തലത്തെ അബ്ദുൾ ജബ്ബാർ ഓർമ്മയായി. 24-ാം വയസിലുണ്ടായ വാഹനാപകടത്തിനുശേഷം വിധിയെ വെല്ലുവിളിച്ച് അതിജീവിച്ച ജബ്ബാർ 74 വയസിലാണ് മരിച്ചത്.
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ജബ്ബാർ മുംബയ് വഴി മടങ്ങുന്നതിനായി പോകുന്നതിനിടെ പൂനെയിലുണ്ടായ ബസപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. നിരവധി പേർ മരിച്ച അപകടത്തിൽ ജബ്ബാറിന്റെ മൃതദേഹവും പോസ്റ്റ്‌മോട്ടം ചെയ്യാൻ മോർച്ചറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് തലയോട്ടിയിൽ ചുറ്റികയ്‌ക്കുള്ള ആദ്യ അടി വീണപ്പോൾ കൈവിരലുകൾ അനങ്ങുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപെട്ടു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കൊടുവിൽ ജീവൻ രക്ഷപ്പെട്ടെങ്കിലും മെക്കാനിക്കായിരുന്ന ജബ്ബാറിന്റെ കാഴ്ച മങ്ങിപ്പോയി. ചുറ്റികയ്‌ക്കുള്ള അടിയേറ്റ വലതുഭാഗത്തെ കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടിരുന്നു. എന്നാൽ രാത്രി കാലങ്ങളിൽ കാഴ്ച കിട്ടുന്നത് മറ്റൊരദ്ഭുതവുമായി. ഭാര്യ: ന്യൂമാഹി കുന്ന്കുളത്ത് സാബിറ. മക്കൾ: ഷുഹൈബ്, ജാബിർ (കുവൈറ്റ്), ജസീറ. മരുമക്കൾ: ആയിഷ സുമിയത്ത്, സമീറ മാളിയേക്കൽ, മുഹ്സിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |