ദുബായ്: ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് യു.എ.ഇ. ഇന്തൊനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് കൂടി യാത്രാ വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ്. ഇന്നലെ മുതലാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്.
ട്രാൻസിറ്റ്, കാർഗൊ വിമാനങ്ങൾക്ക് ഇളവുകൾ നല്കും. യു.എ.ഇ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിബന്ധനകളോടെ യാത്ര ചെയ്യാം. ഇങ്ങനെയുള്ളവർ യാത്രയ്ക്കു 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും 10 ദിവസം ക്വാറന്റൈനും നിർബന്ധമാണ്. നിലവിൽ ഇന്ത്യയടക്കുള്ള രാജ്യങ്ങൾക്ക് യു.എ.ഇ ജൂലായ് 21 വരെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |