ഇസ്ലാമാബാദ് : മൂന്നാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം മൂന്നു മടങ്ങ് വർദ്ധിച്ചതിനെ തുടർന്ന് കൊവിഡ് നാലാം തരംഗ ഭീഷണിയിൽ പാകിസ്ഥാൻ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1980 പേരെയാണ് പുതുതായി രോഗം ബാധിച്ചത്. മേയ് 31 ന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനം കടന്നിരിക്കുന്നത്.
വ്യാപാര മേഖലയിലും വിനോദസഞ്ചാര മേഖലയിലും കൂടുതൽ ഇളവുകൾ നല്കിയതാണ് രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശം നൽകി.
പാകിസ്ഥാനിൽ ഇതുവരെ 913,203 പേരാണ് രോഗമുക്തി നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |