കൂറ്റനാട്: തിരുമിറ്റക്കോട് കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി പി.എൻ. സുരേഷ് നേതൃത്വം നൽകും. രണ്ട് സി.ഐമാരും രണ്ട് എസ്.ഐമാരും ഉൾപ്പെടെ സംഘത്തിലുണ്ട്.
പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അറസ്റ്റിലായവർക്ക് പുറമേ ആറുപേരുടെ വിവരങ്ങൾ കൂടി ഉണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ശാസ്ത്രീയ അന്വേഷണത്തിനാണ് പ്രത്യേക സംഘം ഒരുങ്ങുന്നത്. കുട്ടിയെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരശേഖരണവും തുടങ്ങി. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി പ്രതികൾ നടത്തിയ സന്ദേശങ്ങളും ശേഖരിക്കുന്നുണ്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |