വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് നടത്തിയ പരിശോധനയിൽ കോട, ചാരായം, വിദേശമദ്യം, നാടൻ തോക്ക് എന്നിവ കണ്ടെടുത്തു. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിൽ വാമനപുരം ഇടവംപറമ്പ് കോളനിയിൽ ദിനേശ് കുമാറിന്റെ വീട്ടിൽ നിന്ന് 50 ലിറ്റർ കോട കണ്ടെടുത്തു. ദിനേശ് കുമാറിനെതിരെ കേസെടുത്തു.
പുല്ലമ്പാറ മരുതുംമൂട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 9 ലിറ്റർ വിദേശമദ്യം വില്പന നടത്തി കൊണ്ടിരുന്ന പുല്ലമ്പാറ മരുതുംമൂട് എ.എസ് വില്ലയിൽ ഷൈജു എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ മാണിക്കൽ വില്ലേജിൽ കട്ടക്കാൽ കബറടി പള്ളിക്ക് സമീപം താമസിക്കുന്ന മസ്താൻ എന്ന് വിളിക്കുന്ന ഷറഫുദ്ദീന്റെ വീട്ടിൽ നിന്ന് രണ്ടു ലിറ്റർ ചാരായവും നാടൻ തോക്കും കണ്ടെടുത്തു. ഷറഫുദീനെ പ്രതിയാക്കി കേസെടുത്തു.
ഷറഫുദ്ദീൻ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. കസ്റ്റഡിയിലെടുത്ത നാടൻ തോക്ക് തുടർനടപടികൾക്കായി വെഞ്ഞാറമൂട് പൊലീസിന് കൈമാറി. റൈയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ പി.ഡി. പ്രസാദ്, ബിനു താജുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, സജികുമാർ, വിഷ്ണു അനിരുദ്ധൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |